തിരുവനന്തപുരം: ഗതികേട് കൊണ്ടാണ് രാഹുൽ കേരളത്തിലെത്തിയതാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിളള. സിപിഎമ്മുമായി ആലോചിച്ചാണ് സുരക്ഷിതമണ്ഡലത്തിലെത്തിയത്. 60% ന്യൂനപക്ഷ സമുദായമുള്ളിടത്താണ് മത്സരത്തിനെത്തിയത്. തത്വ അടിസ്ഥാനത്തിലല്ല മത്സരത്തിന് രാഹുൽ വയനാട്ടിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി ജെപി ശക്തമായി പോരാടും. ബിഡിജെഎസ്സ് സ്ഥാനാർത്ഥിയെ മാറ്റുന്നത് ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ശ്രീധരൻ പിളള പറഞ്ഞു.
അതേസമയം, യുദ്ധം തുടങ്ങുന്നതിന് മുൻപ് സേനാധിപൻ ഒളിച്ചോടിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഉത്തരേന്ത്യയിൽ വിജയസാധ്യത ഇല്ലാത്തതിനാലാണ് രാഹുൽ ചുരം കയറിയത്. യെച്ചൂരിയുമായുളള ചർച്ചയ്ക്ക് ശേഷമാണ് രാഹുൽ വയനാടിൽ മത്സരിക്കാൻ തീരുമാനിച്ചത്. വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കി.