ന്യൂഡൽഹി: പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനതിന് വിധേയമാക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈ കമ്മീഷണറോട് റിപ്പോർട്ട് തേടി. സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പെൺകുട്ടികളുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് സുഷമസ്വരാജ് പറഞ്ഞു.
ഹോളി ആഘോഷിക്കുന്നതിനിടയിലാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി മതംമാറ്റിയത്. റീന, രവീണ എന്നീ പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . ഇതിന് പിന്നാലെ പ്രദേശത്തെ ഹിന്ദു മത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
തട്ടികൊണ്ട് പോയി രണ്ട് പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.