യു.എ.ഇയുടെയും ഇന്ത്യയുടെയും ഊർജ രംഗത്തെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബി സുപ്രീം പെട്രോൾ കൗൺസിലിന്റെ അംഗീകാരപ്രകാരമാണ് എണ്ണ പര്യവേക്ഷണത്തിന് അനുമതി നൽകിത്.ഇന്ത്യൻ ഓയിൽ കമ്പനിക്കും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനും തന്നെയായിരിക്കും അബുദാബി തീരത്തെ ഓൺഷോർ ബ്ലോക്ക് ഒന്നിലെ പര്യവേക്ഷണത്തിന്റെ നൂറ് ശതമാനം പങ്കാളിത്തവും. പര്യവേക്ഷണത്തിനായുള്ള പങ്കാളിത്ത ഫീസും ബ്ലോക്ക് ഒന്നിൽ നിന്നുള്ള എണ്ണ പാചക വാതക മൂല്യ നിർണ്ണമടക്കമുള്ള പ്രവർത്തനങ്ങൾക്കുമായി 626 ദശലക്ഷം ദിർഹത്തിന്റെ നിക്ഷേപമാണ് കമ്പനികൾ നടത്തിയിട്ടുള്ളത്. ഇന്ത്യൻ കമ്പനി കൂട്ടുകെട്ടിന് ആവശ്യമായ പരീക്ഷണങ്ങൾ ഇവിടെ നടപ്പാക്കാം. ഇവിടെ നിന്നുള്ള ഉത്പാദനം ആരംഭിച്ച് കഴിഞ്ഞാൽ നാൽപത് ശതമാനത്തിന്റെ അവകാശം ഇന്ത്യൻ കമ്പനികൾക്കും 60 ശതമാനത്തിന്റെ അവകാശം അഡ്നോക്കിനുമായിരിക്കും. 35 വർഷത്തേക്കുള്ള ഇതിനായുള്ള ഉടമ്പടിയിൽ അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയും സ്റ്റേറ്റ് മന്ത്രിയുമായ സുൽത്താൻ അൽ ജാബറും ഭാരത് പെട്രോളിയം കോർപ്പറേഷൻ ചെയർമാനും എം.ഡിയുമായ ദുരൈ സ്വാമി രാജ്കുമാർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിംഗ് എന്നിവർ ഒപ്പ് വച്ചു.