ന്യൂഡൽഹി :പ്രതിപക്ഷ ആരോപണങ്ങൾ തകർത്തു തരിപ്പണമാക്കി പ്രധാനമന്ത്രി.രാജ്യത്തെ ജനങ്ങൾക്ക് ആവേശം പകർന്ന് പ്രധാനമന്ത്രിയുടെ മേം ബി ചൗക്കിദാർ കാമ്പയിൻ . ഡൽഹി ടാൽകഠോര സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തെ വിവിധ കോണിൽ നിന്നുള്ള ജനങ്ങളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി .
നികുതിദായകരെ കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ലെന്നും ,ഓരോപൗരനും രാജ്യത്തിന്റെ കാവൽക്കാരനാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .തന്റെ രാക്ഷ്ട്രീയ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും രാക്ഷ്ട്രത്തിന്റെ ഭാവിയും സുരക്ഷയും മാത്രമാണ് പ്രധാനമെന്നും നരേന്ദ്രമോദി ജനങ്ങളോട് പറഞ്ഞു .
ജനങ്ങൾ ഒത്തൊരുമിച്ച് നിന്നാൽ ഇന്ത്യ ഒരു വികസിത രാജ്യമായി മാറുമെന്നും അതിനായി പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു . തീവ്രവാദത്തിന്റെ താവളം പാക്കിസ്ഥാനാനാണെന്ന് ലോകത്തിനറിയാമെന്നും തീവ്രവാദികളെ അവരുടെ താവളത്തിൽ ചെന്ന് നേരിട്ടപ്പോൾ ഇന്ത്യയിലെ തന്നെ ചില രാക്ഷ്ട്രീയ പാർട്ടികൾ പാക്കിസ്ഥനെ സഹായിക്കുന്ന നിലപാടെടുത്തെന്നും മോദി കുറ്റപ്പെടുത്തി .രാജ്യത്തെ കൊള്ളയടിക്കുന്നവരും അഴിമതിക്കാരും ശിക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി.