വിദേശ തൊഴിലാളികൾക്ക് ഇതുവരെ തൊഴിൽ അടിസ്ഥാനമാക്കിയായിരുന്നു യു.എ.ഇയിൽ കുടുംബ വിസ അനുവദിച്ചിരുന്നത്.ഇനി മുതൽ വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കുടുംബ വിസ അനുവദിക്കുക.വരുമാന പരിധി എത്രയെന്ന് അറിയിച്ചിട്ടില്ല.
പുതിയ തീരുമാനം വിദേശ ജീവനക്കാരുടെ കുടുംബ സുസ്ഥിരതയും സാമൂഹിക സഹവർത്തിത്വവും ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് സെക്രട്ടറിയേറ്റ് പ്രസ് താവനയിൽ പറഞ്ഞു. കൂടാതെ അതി വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കാനും ജോലിയും വ്യക്തിജീവിതവും തമ്മിൽ ആരോഗ്യകരമായ സന്തുലിതത്വം നിലനിർത്താനും ഇത് ഉപകരിക്കുമെന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേർത്തു.മന്ത്രിസഭ കൊണ്ടുവന്ന ഭേദഗതി ജീവനക്കാരുടെ കുടുംബ ഭദ്രത ശക്തിപ്പെടുത്തുമെന്നും തൊഴിൽ വിപണിയിൽ ക്രിയാത്മകമായി പ്രതിഫലിക്കുമെന്നും മാനവ വിഭവശേഷി–സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസർ ഥാനി ആൽ ഹമീലി അഭിപ്രായപ്പെട്ടു. ഉൽപാദനക്ഷമത കൂട്ടുകയും ദേശീയ സമ്പദ് വ്യവസ് ഥയെ പിന്തുണക്കുകയും ചെയ്യുന്നതാണ് ഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.