കങ്കേരി: ഛത്തീസ്ഗഡിലെ കങ്കേരിയിൽ കമ്യൂണിസ്റ്റ് ഭീകരുമായുള്ള ഏറ്റുമുട്ടലിൽ നാല് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. രണ്ട് ജവാൻമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നക്സൽ ബാധിത മേഖലയിൽ സുരക്ഷ പരിശോധന നടത്തുന്നതിനിടെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ബിഎസ്എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഏറ്റുമുട്ടലിൽ ബിഎസ്എഫിന്റെ 114 ബറ്റാലിയൻ അംഗങ്ങളായ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ ജവാന്മാരെ അടുത്തുള്ള സൈനിക ആശുപത്രിയിയിലേക്ക് മാറ്റിയതായി നക്സൽ വിരുദ്ധ സേന ഡിഐജി പി സുന്ദർരാജ് അറിയിച്ചു. മേഖലയിൽ കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ലോകസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കമ്യൂണിസ്റ്റ് ഭീകരർ ശ്രമിക്കുന്നതെന്നും സമാധാനപരമായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കാത്ത രാഷ്ട്രവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.