ന്യൂഡൽഹി : ഭീകരവാദം അർബുദം പോലെയാണ്, അതില്‍ നിന്നും ഇന്ത്യയെ പൂർണമായും മുക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ സുരക്ഷയില്‍ വിട്ടു വീഴ്ച ചെയ്യുന്നതാണ് കോണ്‍ഗ്രസ് നയമെന്നും അദ്ദേഹം പറഞ്ഞു .രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുകയും കശ്മീരിലെ സൈനികരുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നത് വഴി പാക്കിസ്ഥാന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ദ്ദാര്‍ പട്ടേല്‍ തന്റെ മുഴുവന്‍ ജീവിതവും രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയാണ് ചിലവഴിച്ചത്. കോണ്‍ഗ്രസ് ‘തുക്ടെ തുക്ടെ ഗ്യാംഗിനൊപ്പമാണെന്നും സര്‍ദ്ദാര്‍ പട്ടേല്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക അംഗീകരിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോംഗഡിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനു വേണ്ടി ഭീകരവാദത്തെ തുടച്ച് നീക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനും തയ്യാറാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ഭീകരത കയറ്റി അയയ്ക്കുന്ന പാകിസ്ഥാനെ രൂക്ഷമായാണ് വിമർശിച്ചത്.