വാഷിംഗ്ടൺ ; ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയ്ക്കെതിരെ പെന്റ്ഗൺ. പൗരാണിക വ്യാപാര പാതയായ പട്ടുപാത പുനരുജ്ജീവിപ്പിക്കുക എന്ന പേരിൽ ചൈന ആവിഷ്ക്കരിക്കുന്ന വൺ ബെൽറ്റ് വൺ റോഡിനെ ലോകത്തെ വിഴുങ്ങുന്ന അനാക്കോണ്ട എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.
വാണിജ്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ലാ ചൈന ആവിഷ്ക്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയെന്നും സൈനിക താത്പര്യങ്ങളെ മുൻ നിർത്തിയിട്ടുള്ളതാണെന്നും യു എസ് കോൺഗ്രസിൽ നേവി ഓപ്പറേഷൻസ് ചീഫ് ജോൺ റിച്ചാർഡ്സൺ പറഞ്ഞു.ലോകത്തുടനീളം ചൈന നിര്‍മിക്കുന്ന അടിസ്ഥാന സൗകര്യ, റോഡ്-റെയ്ല് പദ്ധതികളുടെ മറവിൽ ചൈനയുടെ നാവിക സേനയെ വളർത്താനാണ് നീക്കം.’ഏഷ്യ, പ്രത്യേകിച്ച് ദക്ഷിണേഷ്യ ഈ ഭീഷണിയെക്കുറിച്ചു ബോധവാന്മാരാണ്. ചൈന ഉയര്‍ത്തുന്ന ഭീഷണി അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത്തരം ഇടപാടുകൾ ചൈനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.2013ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്.
മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം നടത്തുക എന്നിവയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ് ലൈൻ, എണ്ണ പൈപ്പ് ലൈൻ, റെയിൽപാത, ചൈനീസ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നുണ്ട്.
പാകിസ്ഥാന്റെ സഹകരണത്തോടെയാണ് ചൈന പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്.
ചൈനയുടെ ഈ പദ്ധതിക്കെതിരെ മുൻപ് തന്നെ ഇന്ത്യ എതിർപ്പ് അറിയിച്ചിരുന്നു മാത്രമല്ല വൺ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.
2017 മേയ് മാസം നടന്ന ആദ്യ ബിആര്‍ഐ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത യുഎസ് രണ്ടാം സമ്മേളനമായപ്പോഴേക്കും നിലപാട് മാറ്റി.ഇന്ത്യയുടെ നിലപാടുകൾ ശരിവയ്ക്കും വിധത്തിലാണ് യു എസിന്റെ മാറ്റം.ചൈനീസ് വിപണികൾ അടച്ചിട്ട് ലോക വിപണികൾ കീഴടക്കി തങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങൾ എത്തിപ്പിടിക്കാനുളള ഷീ ചിൻ പിംഗിന്റെ നീക്കം ലോകം തിരിച്ചറിഞ്ഞതായും പെന്റഗ്ൺ പ്രതികരിക്കുന്നു.