ന്യൂഡൽഹി: റാഫേൽ കേസിലെ വാസ്തവ വിരുദ്ധ പരാമർശം നടത്തിയതിന് രാഹുലിന് സുപ്രിം കോടതിയുടെ നോട്ടീസ്. നരേന്ദ്ര മോദി കള്ളനെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവാദ പരാമർശത്തിൽ രാഹുൽ വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
റാഫേൽ ഇടപാടിൽ സുപ്രീംകോടതി അഴിമതി കണ്ടെത്തി എന്ന പരാമർശം നടത്തിയതിനാണ് കോടതി വിശദീകരണം തേടിയത്. ഏപ്രിൽ 22 ന് അകം വിശദീകരണം നൽകണം
റഫേൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടില്ലെന്നും മൂന്ന് രേഖകൾ പുനഃപരിശോധന ഹർജികൾക്ക് ഒപ്പം പരിഗണിക്കണമോ എന്നും മാത്രമാണ് കോടതി പരിശോധിച്ചതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.
ഇതോടെ പ്രതിപക്ഷത്തിന്റെ മറ്റൊരു വ്യാജ ആരോപണം കൂടിയാണ് ഇല്ലാതാവുന്നത്.