തിരുവനന്തപുരം : കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കെതിരെയുള്ള സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശങ്ങൾ സിപിഎമ്മിന്റെ മരണമണിയുടെ ലക്ഷണമാണെന്നു കുമ്മനം രാജശേഖരൻ . മതമേലധ്യക്ഷന്മാരെയും ആദ്ധ്യാത്മിക ആചാര്യന്മാരെയും അധിക്ഷേപിക്കുന്നത് സിപി എം പതിവ് ശൈലി ആക്കിയിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു .
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന മുഖാമുഖം പരിപാടിയിലാണ് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചിദാനന്ദപുരി സ്വാമികൾ അടക്കമുള്ള സന്യാസിമാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് .
സ്വാമി ചിദാനന്ദപുരി സന്യാസിയല്ലെന്നും കാഷായ വേഷം ധരിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നുവെന്നുമായിരുന്നു ആക്ഷേപം . സ്വാമി സാക്ഷിമഹാരാജിനെതിരെയും സിപിഎം സംസ്ഥാനസെക്രട്ടറി ആക്ഷേപമുന്നയിച്ചിരുന്നു .
തിരഞ്ഞെടുപ്പ് അടുത്തതോടെ സി പി എം നേതാക്കൾ ഹൈന്ദവ ആചാര്യന്മാർക്കെതിരെയും ശബരിമലകർമസമിതിക്കെതിരെയും വ്യാപകമായ ആക്ഷേപങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണ് .ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.