ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവും പാർട്ടി വക്താവുമായ ഷക്കീൽ അഹമ്മദ് കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു. ബിഹാറിലെ മധുബനി ലോക്സഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി ജനവിധി തേടുമെന്ന് അദ്ദേഹം അറിയിച്ചു.
‘കോൺഗ്രസ്സ് വക്താവ് എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നു. ബിഹാറിലെ മധുബനി ലോക്സഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അടുത്ത ദിവസം തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുകയാണ്.’ ഷക്കീൽ അഹമ്മദ് വ്യക്തമാക്കി.
അഹമ്മദിന്റെ സ്ഥിരം സീറ്റായ മധുബനി, സീറ്റ് ധാരണപ്രകാരം സഖ്യകക്ഷിയായ വി ഐ പിക്ക് നൽകിയതിൽ അസംതൃപ്തനായാണ് രാജിയെന്നാണ് സൂചന.
സീറ്റ് ധാരണപ്രകാരം കോൺഗ്രസ്സ് ഇത്തവണ ബിഹാറിലെ നാൽപ്പത് സീറ്റുകളിൽ മാത്രമേ മത്സരിക്കുന്നുള്ളൂ.
ബിഹാറിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഏപ്രിൽ 11ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ബാക്കിയുള്ള സീറ്റുകളിലേക്ക് അടുത്ത ആറ് ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.