ന്യൂഡൽഹി : ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കുമെന്ന് സൂചന.
വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര് ആനന്ദിന്റെ ഓഫീസില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി വൻ തോതില്‍ പണം പിടികൂടിയത്.ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള തീരുമാനം കമ്മീഷൻ സ്വീകരിച്ചത്.
തെരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്ടെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.മാത്രമല്ല ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കതിര് ആനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര് ആനന്ദിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നേരത്തെ കേസെടുത്തിട്ടുണ്ട്.ഡി എം കെയിലെ പ്രമുഖ നേതാവ് മുരുകന്റെ മകനാണ് കതിർ.
മാർച്ച് 30 ന് മുരുകന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ആദായ നികുതിവകുപ്പ് കണക്കിൽ പെടാത്ത 10.5 ലക്ഷം രൂപ കണ്ടെടുത്തിരുന്നു.ഇതുകൂടാതെ രണ്ട് ദിവസത്തിന് ശേഷം ദുരൈ മുരുഗന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടിയിരുന്നു.എന്നാൽ ഈ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ മുരുകന് കഴിഞ്ഞിട്ടില്ല.