തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചുവപ്പ് കണ്ട കാളയെപ്പോലെ പെരുമാറുന്നുവെന്ന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ശരണമന്ത്രവും നാമജപവും എവിടെ കേട്ടാലും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
സ്റ്റാലിന്റെ മുഖം മങ്ങിയാൽ പരിചാരകർ കാര്യം ഗ്രഹിച്ചിരുന്നതു പോലെ ഇവിടെയുമുണ്ടായിരുന്നു ചില പരിചാരകർ . ഉടൻ തന്നെ ചാടിയിറങ്ങി ക്ഷേത്രത്തിലെ മൈക്കിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ തുടരുന്നു; അതേസമയം മറ്റ് ചിലതിനെയൊക്കെ ബഹുമാനിക്കാനും അദ്ദേഹത്തിനറിയാം. അവിടെ അദ്ദേഹം പ്രസംഗം നിർത്തി കാത്തു നിൽക്കും. അത് വേണ്ടതു തന്നെയാണ്.പക്ഷേ എല്ലായിടത്തും അതേ നയം തന്നെയാകണം. അങ്ങനെയൊരു നയം ഇല്ലാത്തതു കൊണ്ടാണ് കപടമതേതരർ എന്ന പേരു കിട്ടുന്നത്.
വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുന്ന ചില മാദ്ധ്യമങ്ങളെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പരിഹസിക്കുന്നു. ഇങ്ങനെയാണ് ശ്രീധരൻപിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്
എൻ:ബി : ചുവപ്പ് കണ്ട കാളയെപ്പോലെ എന്നത് ഒരു പ്രയോഗമാണ്. മുഖ്യമന്ത്രിയെ കാളേ എന്ന് ശ്രീധരൻ പിള്ള വിളിച്ചതായി ദയവായി മാദ്ധ്യമ സുഹൃത്തുക്കൾ എഴുതരുത്. സാധാരണ അങ്ങനെയാണ് ചെയ്യാറ്. അതുകൊണ്ട് പറഞ്ഞതാണ്.
ചുവപ്പ് കണ്ട കാളയെപ്പോലെയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ. ശരണമന്ത്രവും നാമജപവും എവിടെ കേട്ടാലും അദ്ദേഹത്തിന്…
Posted by PS Sreedharan Pillai on Tuesday, April 16, 2019