ന്യൂഡൽഹി ; മനസ്സ് നിറയെ പ്രതീക്ഷകളുമായി ഗൾഫിലേയ്ക്ക് പറക്കുകയും,ഒടുവിൽ ആശ്രയമറ്റ് മരണത്തിൽ അഭയം കണ്ടെത്താൻ തുനിയുകയും ചെയ്ത പ്രവാസി ഇന്ത്യക്കാരന് ആശ്വാസമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സൗദിയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ കഴിയാതെ വലയുന്ന അലി എന്നയാൾക്കാണ് സുഷമയുടെ സാന്ത്വനം.
കഴിഞ്ഞ 21 മാസമായി സൗദിയിൽ ജോലി ചെയ്യുന്ന അലി ഇതുവരെ ഒരു അവധി പോലും എടുത്തിരുന്നില്ല. ‘ എന്നെ സഹായിക്കാൻ താങ്കൾക്ക് കഴിയുമോ,അതോ ഞാൻ ജീവനൊടുക്കണോ ? കഴിഞ്ഞ 12 മാസമായി ഞാൻ എംബസിയുടെ സഹായം തേടുകയാണ്.എന്നെ ഇന്ത്യയിലേയ്ക്ക് അയച്ചാൽ അതു വലിയ സഹായകമാകും.എനിക്ക് നാലു മക്കളുണ്ട് ‘ ഇതായിരുന്നു അലിയുടെ ട്വീറ്റ്.
ഇതു കണ്ടയുടൻ സുഷമ സ്വരാജ് മറുപടി നൽകി.‘ ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടതില്ല,ഞങ്ങളില്ലെ,ഞങ്ങളുടെ എംബസി താങ്കൾക്ക് എല്ലാ സഹായവും ഉടൻ ചെയ്തു നൽകും ‘. സുഷമ ട്വീറ്റ് ചെയ്തു.കൂടാതെ റിയാദിലെ ഇന്ത്യൻ എംബസിയോട് അലിയുടെ അപേക്ഷയിൽ ഉടൻ നടപടി സ്വീകരിക്കാനും നിർദേശം നൽകി.
എംബസി വിസയുടെ കോപ്പിയും,ഫോൺ നമ്പറും ആവശ്യപ്പെട്ടെങ്കിലും അലിയുടെ പക്കൽ തിരിച്ചറിയൽ രേഖകളോ,വിസയുടെ കോപ്പിയോ ഉണ്ടായിരുന്നില്ല.മാത്രമല്ല സൗദിയിൽ തൊഴിലാളികൾക്ക് നൽകുന്ന ഇക്കാമ മാത്രമാണ് നിലവിൽ പക്കൽ ഉള്ളതെന്ന് അലി എംബസിയെ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് നടപടികൾ സങ്കീർണ്ണമാണെങ്കിലും സൗദി വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് അലിയെ നാട്ടിൽ എത്തിക്കാനുള്ള നീക്കം നടത്തുകയാണ് എംബസി അധികൃതർ.
'Khud kusi' ki baat nahin sochte. Hum hain na. Hamari Embassy aapki poori madad karegi.
@IndianEmbRiyadh – Pls send me a report on this. https://t.co/ajU8EXyhAK— Sushma Swaraj (@SushmaSwaraj) April 18, 2019