കശ്മീർ : ജമ്മു കശ്മീരിൽ ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള വിഘടനവാദി സംഘടനകളുടെ ശ്രമം സമ്പൂർണ പരാജയം.
രാവിലെ മുതൽ തന്നെ കശ്മീരിലെ ബുദ്ഗാം ഉൾപ്പടെയുള്ള പല പോളിങ് കേന്ദ്രങ്ങൾക്ക് നേരെയും തീവ്ര ഇസ്ലാമിക സംഘടനകൾ വ്യാപകമായി കല്ലെറിയൽ നടത്തുന്നുണ്ട് . കല്ലെറിയൽ സംഘങ്ങളെ കണ്ണീർ വാതക ഷെൽ കൊണ്ടു സൈന്യം ഫലപ്രദമായി നേരിടുന്നു.
വോട്ടെടുപ്പ് തടസപ്പെടുത്താനുള്ള വിഘടനവാദികളുടെ ശ്രമം തകർത്തുകൊണ്ടു ആയിരക്കണക്കിനു ജനങ്ങൾ പോളിങ് കേന്ദ്രങ്ങളിൽ എത്തുകയാണ് കശ്മീരിൽ . ലോകസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള വിഘടനവാദികളുടെ ആഹ്വാനം ജമ്മു കശ്മീരിലെ ജനങ്ങൾ തള്ളികളഞ്ഞുവെന്ന് വ്യക്തമാവുകയാണ്.
അതേസമയം, ബംഗാളില്‍ പോളിംഗിനിടെ സംഘര്‍ഷമുണ്ടായി. പശ്ചിമ ബംഗാളിലെ സിപിഎം സ്ഥാനാര്‍ത്ഥിയും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെയ്പ്പുണ്ടായി. റായ്ഗഞ്ചിലെ ഇസ്ലാംപുരില്‍ വെച്ചാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് മുഹമ്മദ് സലീം ആരോപിച്ചു. ആയുധങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ ബൂത്തില്‍ കടന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിക്ക് നേരെ നടന്ന ആക്രമണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.