ഭോപ്പാൽ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂർ.
ഒരു സ്ത്രീയെന്ന പരിഗണനപോലും നൽകാതെ കൊടും ക്രൂരതയാണ് തന്നോട് കോൺഗ്രസ് സർക്കാർ കാട്ടിയതെന്ന് പ്രജ്ഞാ സിംഗ് ഠാക്കൂർ പറഞ്ഞു. ഹിന്ദു വിരുദ്ധതയുടെ ഉത്തമ ഉദാഹരണമാണ് കോൺഗ്രസ് തന്നോട് ചെയ്ത പ്രവർത്തികൾ.
ജയിലിൽ രാപ്പകലില്ലാതെ ശാരീരികവും മാനസികവുമായ പീഡനം തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. സ്ത്രീയെന്ന പരിഗണനപോലും നൽകാതെ കൊടിയ പീഡനങ്ങളാണ് കോൺഗ്രസ് ഭരണത്തിൽ മഹാരാഷ്ട്ര പോലീസ് തനിക്കെതിരെ നടത്തിയിരുന്നത് .
രാത്രി മുഴുവൻ തലകീഴായി കെട്ടിയിട്ടു മർദിച്ച ശേഷം രാവിലെ ആ മുറിവുകളിൽ ഉപ്പു വെള്ളം ഒഴിച്ചു . അടിച്ചേൽപ്പിച്ച കുറ്റങ്ങൾ സമ്മതിക്കാതിരുന്നാൽ തന്നെ വിവസ്ത്രയാക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രജ്ഞാ സിംഗ് പറഞ്ഞു .
മാലെഗാവ് സ്ഫോടന കേസിൽ തന്നെ കുരുക്കിയ ദിഗ്വിജയ് സിങ്ങിനെതിരെ സാധ്വി പ്രജ്ഞാ സിംഗ് മത്സരിക്കുമ്പോൾ അത് രാജ്യം തന്നെ ഉറ്റു നോക്കുന്ന മത്സരമാകുകയാണ്.