ഗാന്ധിനഗർ : ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന് പ്രചാരണയോഗത്തിനിടെ മർദ്ദനമേറ്റു. ഹാർദിക് പട്ടേൽ പ്രസംഗിച്ചു കൊണ്ട് നിൽക്കെ സ്റ്റേജിൽ കയറി ആൾ മുഖത്തടിക്കുകയായിരുന്നു. ഇയാളെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതിനു ശേഷം പൊലീസിൽ ഏൽപ്പിച്ചു.
അടിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹാർദിക് പ്രസംഗിച്ചു കൊണ്ടു നിൽക്കെ അപ്രതീക്ഷിതമായായിരുന്നു ആക്രമണം. പാട്ടീദാർ സമരങ്ങളിലൂടെ ശ്രദ്ധേയനായ ഹാർദിക് പട്ടേൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കോൺഗ്രസിൽ ചേർന്നത്.
#WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4
— ANI (@ANI) April 19, 2019
മർദ്ദനത്തിനു പിന്നിൽ ബിജെപിയാണെന്ന് ഹാർദിക് ആരോപിച്ചു. എന്നാൽ ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നതിനെതിരെ പാട്ടീദാർ വിഭാഗത്തിൽ തന്നെ ശക്തമായ എതിർപ്പുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് മർദ്ദനമേറ്റതെന്നുമാണ് സൂചന.