പാലക്കാട്: എംബി രാജേഷിന്റെ വാഹന പ്രചാരണ ജാഥക്കിടെ വടിവാൾ വീണ സംഭവത്തെ നവ മാദ്ധ്യമത്തിൽ ട്രോളിയ യുവാവിന് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. എം.ബി രാജേഷിന്റെ പരാതിയിൽ പാലക്കാട് സൗത്ത് പോലീസാണ് 153 എ പ്രകാരം മണ്ണാർക്കാട് സ്വദേശിയായ ഹരി എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.
അതേസമയം അറസ്റ്റിനെതിരെ ബിജെപി രംഗത്തെത്തി. വിമര്‍ശന ട്രോളുകളോട് എംബി രാജേഷ് കാണിച്ച അസഹിഷ്ണുത ഞെട്ടിപ്പിക്കുന്നതാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ പറഞ്ഞു. എംബി രാജേഷ് ഇത്രമേല്‍ തരം താഴരുതായിരുന്നു. മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചയാളെ അറസ്റ്റ് ചെയ്ത നടപടിക്ക് തുല്യമാണിത്.
വടിവാളുമായി രാജേഷിന്റെ പര്യടനത്തില്‍ പങ്കെടുത്തയാളെ ലജ്ജയില്ലാതെ സംരക്ഷിച്ച പാലക്കാട്ടെ പോലീസ് അതിനെ വിമര്‍ശിച്ചയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലാക്കാന്‍ നോക്കുന്നു എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.