തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ വൈകിട്ട് അവസാനിക്കും. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. ചൊവ്വാഴ്ച കേരളം പോളിംഗ് ബൂത്തിലേയ്ക്ക്.
അതേസമയം, പ്രചാരണത്തിന് ശക്തി പകരാന്‍ പ്രമുഖ ദേശീയ നേതാക്കളും കേരളത്തിലെത്തും. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണാര്‍ത്ഥം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും.രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കാന്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് എത്തും.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഏപ്രില്‍ 23-ന് നടക്കും. മെയ് 23-നാണ് ഫലപ്രഖ്യാപനം.
സംസ്ഥാനത്ത് ആകെ 243 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് വയനാട്ടിലാണ്. 22 സ്ഥാനാർത്ഥികൾ. ആറ്റിങ്ങലിലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാർത്ഥികൾ. തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15 സ്ഥാനാർത്ഥികളുമാണുള്ളത്.