ന്യൂഡൽഹി: സിആർ നീലകണ്ഠനെ ആംആദ്മി പാർട്ടി സസ്പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ആപ്പ് സസ്പെൻഡ് ചെയ്തത്. പാർട്ടി അനുമതി ഇല്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനാണ് സസ്പെൻഷൻ. എഎപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം.
കേരളത്തില്‍ എഎപിയുടെ പിന്തുണ എല്‍ഡിഎഫിനാണെന്ന് നേതൃത്വം പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ സിപിഎം- എഎപി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. കേരളത്തില്‍ എല്‍ഡിഎഫിനുള്ള പിന്തുണ നിരുപാധികമെന്ന് എഎപി അറിയിച്ചു.
അതേസമയം, പാര്‍ട്ടി നടപടി അംഗീകരിക്കുന്നതായി സിആര്‍ നീലകണ്ഠന് പ്രതികരിച്ചു. എന്നെ മാറ്റി മറ്റാരെയെങ്കിലും വെക്കുന്നതിനോട് എനിക്ക് വിരോധമൊന്നുമില്ലെന്നും സിആർ നീലകണ്ഠൻ പറഞ്ഞു.