തൃശൂർ: തന്നെ അപമാനിച്ച എ വിജയരാഘവനെതിരെ കേസെടുക്കാൻ പൊലീസിന് കിട്ടിയ നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്ന് രമ്യ ഹരിദാസ്. തനിക്ക് നീതി നിഷേധിച്ചത് മുഖ്യമന്ത്രിയാണെന്നും രമ്യ ആരോപിച്ചു.
ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലവാരത്തിലേക്ക് തരം താഴ്ന്നതായും ഇനി കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും രമ്യ പറഞ്ഞു.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് പോലീസിനോട് കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശം നല്‍കിയത്. വിജയരാഘവന്റെ പരാമര്‍ശങ്ങളില്‍ തെറ്റൊന്നും കാണുന്നില്ലെന്നായിരുന്നു നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എസ്പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.