രാജ്കോട്ട്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഗുജറാത്ത് ബിജെപി തൂത്തുവാരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. കോൺഗ്രസ് സമ്പൂർണ പരാജയമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ഗുജറാത്തികൾ മോദിജിയിൽ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ തങ്ങൾ രണ്ടക്കം കടക്കുമെന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വിജയ് രൂപാണി.
‘പത്ത് വർഷം മന്മോഹൻ സിംഗായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ഭീകരവാദത്തിനെതിരെ കോൺഗ്രസ്സ് സ്വീകരിച്ച നടപടികൾ വിശദമാക്കാൻ അവർ തയ്യാറാകണം. അവർ ഒരു നടപടിയും സ്വീകരിച്ചില്ല, അവർക്കതിനുള്ള ധൈര്യമുണ്ടായിരുന്നില്ല.’ രുപാണി ആരോപിച്ചു.
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഗുജറാത്തിൽ സമ്പൂർണ വിജയം നേടിയിരുന്നു. ഗുജറാത്തിലെ 26 ലോക്സഭാ സീറ്റുകളും ബിജെപിക്കായിരുന്നു.
മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രിൽ 23നാണ് ഗുജറാത്തിൽ വോട്ടെടുപ്പ്.