തിരുവനന്തപുരം : ശിവഗിരി മഠത്തെ കൈപിടിച്ചുയർത്തിയത് എൻ ഡി എ സർക്കാരാണെന്ന് മഠം അധികൃതർ.മതേതരത്വം പറഞ്ഞവർ മഠത്തെ അവഗണിക്കുകയായിരുന്നു.ജയ്പൂരിൽ നടന്ന ‘ കോൺഫിഡറേഷൻ ഓഫ് ശ്രീ നാരായണ ഗുരു ഗവേർണിംഗ് ബോഡി മീറ്റിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കവെ പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളാണ് ഇക്കാര്യം പറഞ്ഞത്.
70 വർഷം കഴിഞ്ഞാണ് രാഷ്ട്രം മഠത്തെ അംഗീകരിച്ചത്. ശ്രീനാരായണ ഗുരു മതേതരക്കാരനായിരുന്നില്ലെ,മനുഷ്യസ്നേഹിയായിരുന്നില്ലെ എന്നിട്ടും ഇന്ന് മതേതരം ഘോഷിക്കുന്നവർ അദ്ദേഹത്തെ അംഗീകരിച്ചില്ല.
പിന്നോക്കക്കാരനായ ഒരു പ്രധാനമന്ത്രി വന്നപ്പോഴാണ് മഠത്തെ അംഗീകരിച്ചത്.കേന്ദ്രസർക്കാർ സ്വദേശി പദ്ധതിയിൽ ഉൾപ്പെടുത്തി മഠത്തെ കൈപിടിച്ചുയർത്തിയെന്നും വിശുദ്ധാനന്ദ സ്വാമികൾ വ്യക്തമാക്കി .