ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പുപറഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ. കാവൽക്കാരൻ കള്ളനാണെന്ന് തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞു പോയതാണ്. ഇനി മേലാല്‍ കോടതി രേഖപ്പെടുത്തുന്ന വിവരങ്ങളോ നിരീക്ഷണമോ അല്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്നും രാഹുൽ കോടതിയിൽ പറഞ്ഞു.
കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ ഇക്കാര്യങ്ങൾ പറഞ്ഞത്. റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിനെതിരെ മീനാക്ഷി ലേഖി എംപിയാണ് കോടതിയെ സമീപിച്ചത്. കാവൽക്കാരൻ കള്ളനാണെന്ന് സുപ്രിം കോടതിക്ക് വ്യക്തമായെന്നായിരുന്നു രാഹുലിന്റെ പരാമർശം.
ഇതോടെ കോൺഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമായ റാഫേൽ അഴിമതി എന്ന വ്യാജ പ്രചരണം പൊളിഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ മറുപടി നാളെ സുപ്രീംകോടതി പരിഗണിക്കും.