ഭോപ്പാല്‍ ; പ്രധാനമന്ത്രിക്കെതിരെ സംസാരിക്കാന്‍ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ദ്വിഗ് വിജയ് സിംഗ് ക്ഷണിച്ച കോൺഗ്രസ് പ്രവർത്തകൻ സംസാരിച്ചത് മുഴുവൻ മോദിയെ വാനോളം പുകഴ്ത്തി.
ദ്വിഗ് വിജയ് സിംഗിന്റെ ഭോപ്പാലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവം . പ്രധാനമന്ത്രി വാഗ്ദാനം ചെയ്തെന്ന് പ്രതിപക്ഷം പറയുന്ന 15 ലക്ഷം രൂപ എല്ലാവര്ക്കും കിട്ടിയോ എന്ന ദ്വിഗ് വിജയ് സിംഗിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ പ്രവര്‍ത്തകരെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് കോൺഗ്രസ് പ്രവർത്തകൻ മോദി രാജ്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങൾ എടുത്തു പറഞ്ഞത്.
ദ്വിഗ് വിജയ് സിംഗ് ക്ഷണിച്ച കോൺഗ്രസ് പ്രവർത്തകൻ വേദിയില്‍ കയറുകയും മൈക്കിലൂടെ ‘പ്രധാനമന്ത്രി മിന്നലാക്രമണം നടത്തുകയും ഭീകരവാദികളെ വധിക്കുകയും ചെയ്തു’ എന്ന് പ്രസംഗിക്കുകയും ചെയ്തു .
തുടര്‍ന്ന് ഏതാനും നിമിഷത്തേക്ക് ഞെട്ടല്‍ മാറാതെ നിന്ന കോണ്‍ഗ്രസ് നേതാവിന് പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല.അവസാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി യുവാവിനെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു.
ദ്വിഗ് വിജയ് സിംഗിനെതിരെ ഭോപ്പാലില്‍ മത്സരിക്കുന്നത് ബിജെപിയുടെ പ്രജ്ഞാ സിംഗ് ഠാക്കൂറാണ്.മെയ് 12-നാണ് ഭോപ്പാലിലെ വോട്ടെടുപ്പ്.