ന്യൂഡൽഹി : അഭിഭാഷകനെ വ്യാജ നർക്കോട്ടിക്ക് കേസിൽ ഉൾപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയായില്ലെങ്കിൽ കോടതിയെ സമീപിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി സഞ്ജീവ് ഭട്ടിനോട് പറഞ്ഞിട്ടുള്ളതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഡിസിപി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസില്‍ പെടുത്താൻ ശ്രമിച്ചുവെന്നാണ് ഭട്ടിനെതിരായ കേസ്. 2015ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരുന്നു.
സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ഭാര്യ ശ്വേത ഭട്ട് നല്കിയ ഹര്‍ജി 2018 ഒക്ടോബര്‍ നാലിന് സുപ്രീം കോടതി തള്ളിയിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഗുജറാത്ത് സിഐഡിയാണ് സഞ്ജിവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തത് .