ബാങ്കുറ: ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ്സ് വ്യാപകമായ അക്രമം അഴിച്ചു വിടുന്നു. ബാങ്കുറയിലെ ഒന്നാം നമ്പർ ബൂത്തിന് സമീപത്ത് വെച്ച് ഒരു ബിജെപി പ്രവർത്തകനെ തൃണമൂൽ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു.
ചുടുകട്ട കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്കും മേലാസകലവും ഇയാൾക്ക് മാരകമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിജെപി അടക്കമുള്ള മറ്റ് രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകർക്ക് നേരെ തൃണമൂൽ കോൺഗ്രസ്സ് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി ബാങ്കുറയിലെ ബിജെപി സ്ഥാനാർത്ഥി ഡോക്ടർ സുഭാഷ് സർക്കാർ വ്യക്തമാക്കി. പരിക്കുകളുടെ സ്വഭാവം വെച്ച് നോക്കിയാൽ ഏറ്റവും മൃഗീയമായ ആക്രമണങ്ങളാണ് പ്രവർത്തകർക്ക് നേരിടേണ്ടി വരുന്നതെന്നും ഇതെന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചു.
ബംഗാളിൽ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപായി വ്യത്യസ്തങ്ങളായ ആക്രമണങ്ങളിൽ മൂന്ന് ഭാരതീയ ജനത പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
ഈസ്റ്റ് മെഡിനിപുർ മണ്ഡലത്തിൽ ബിജെപി പ്രവർത്തകരായ അനന്ത ഗുചെയ്തിനും രഞ്ജിത് മെയ്തിക്കും കഴിഞ്ഞ രാത്രി വെടിയേറ്റിരുന്നു. ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഝാർഗാമിലെ ഗോപിബല്ലബ്പുരിൽ ബിജെപി പ്രവർത്തകനായ രമൺ സിംഗ് കൊല്ലപ്പെട്ടിരുന്നു.
ബംഗാളില്‍ മൂന്നും നാലും അഞ്ചും ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂലുകാര്‍ വ്യാപകമായി ആക്രമണം അഴിച്ച് വിട്ടിരുന്നു. അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ ബാരക്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അര്‍ജുന്‍സിംഗിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് മുന്‍പ് എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അസനോള്‍ ബാബുള്‍ സുപ്രിയോയുടെ വാഹനം തൃണമൂലുകാര്‍ അടിച്ചു തകര്‍ത്തു. പല സ്ഥലങ്ങളിലും തൃണമൂലുകാര്‍ വ്യാപകമായ രീതിയില്‍ ബൂത്തുകള്‍ കയ്യേറിയിരുന്നു. വോട്ട് ചെയ്യാനെത്തുന്നവരെ ഇവര്‍ അതിന് അനുവദിക്കില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.