ന്യൂഡൽഹി: ഏഴ് സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്കായി നടന്ന ആറാം ഘട്ട തിരഞ്ഞെടുപ്പിൽ 63.3 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തൽ.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അന്തിമ വിവരം ലഭിച്ചു കഴിഞ്ഞാൽ യഥാർത്ഥ ചിത്രം വ്യക്തമാകുമെന്നും കമ്മീഷൻ അറിയിച്ചു. വോട്ടിംഗ് ശതമാനം അൽപ്പം കൂടി ഉയരാൻ സാദ്ധ്യതയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ 14 സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടന്നു. ഹരിയാനയിലെ 10 സീറ്റുകളിലേക്കും ഇന്നായിരുന്നു തിരഞ്ഞെടുപ്പ്. ബിഹാർ, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെ ഏഴ് വീതം സീറ്റുകളിലും ഝാർഖണ്ഡിലെ നാല് സീറ്റുകളിലും ഇന്ന് ജനങ്ങൾ വിധിയെഴുതി.