പത്തനംതിട്ട : ശബരിമലയിലെ ദേവ പ്രശ്നത്തെ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ദേവ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മാളികപ്പുറത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ലെന്ന് പത്മ കുമാർ വ്യക്തമാക്കി. വാസ്തുവും, ശബരിമല മരാമത്തിന്റെ നിർദ്ദേശവും കണക്കിലെടുത്താവും മാസ്റ്റർ പ്ലാൻ നടപ്പിലാക്കുകയെന്നും പത്മ കുമാർ പറഞ്ഞു .
നേരത്തെ നടന്ന ദേവ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ആണ് മാളിക പുറത്ത് നവഗ്രഹ ക്ഷേത്ര നിർമ്മാണം നടന്നത്. എന്നാൽ മറ്റൊരു ദേവ പ്രശ്നത്തിന്റെ പേരിൽ ഇത് പൊളിച്ചു മാറ്റില്ല.സ്വയം ഭൂവായ ചിലരുടെ തീരുമാനം നടപ്പിലാക്കാൻ സാധിക്കില്ലെന്ന് അഭിഭാഷക കമ്മിഷനെ പരോക്ഷമായി വിമർശിച്ച് പത്മ കുമാർ വ്യക്തമാക്കി.
അഭിഭാഷക കമ്മിഷന്റെ നേതൃത്വത്തിൽ ഇതുവരെ ശബരിമലയിൽ നടന്ന പ്രവൃത്തികൾ വിലയിരുത്താനാണ് ദേവസ്വം ബോർഡ് തീരുമാനം. മാളികപ്പുറത്തെ ഗണപതി ക്ഷേത്ര നിർമാണത്തിൽ ബോർഡിനുള്ള അതൃപ്തിയും പദ്മകുമാർ വ്യക്തമാക്കി
ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി സോപാനത്തെ മേൽപ്പാലം പൊളിച്ചു നീക്കാനും. മാളികപ്പുറത്ത് ചുറ്റമ്പലം നിർമിക്കാനും ബോർഡ് തീരുമാനിച്ചു.