ന്യൂഡൽഹി : പാകിസ്ഥാന്റെ മിഗ് 21 വിമാനത്തെ വെടിവച്ചു വീഴ്ത്തുന്നതിനിടെ പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം മാനസിക-ശാരീരിക പീഡനങ്ങൾക്ക് വിധേയനാക്കിയതായി റിപ്പോർട്ട് .
ഡീബ്രീഫിങ്ങിനിടെ അഭിനന്ദൻ പറഞ്ഞ കാര്യങ്ങളാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത് . ഇസ്ലാമാബാദിലെ പാക് മെസില്‍ നിന്നും നാല് – അഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഭിനന്ദനെ രഹസ്യാന്വേഷണ വിഭാഗം റാവല്‍പിണ്ടിയിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് ചോദ്യം ചെയ്യാനായി മൗറിയിലേക്ക് മാറ്റുകയും ചെയ്തു .അവിടെ വച്ച് ഓരോ അരമണിക്കൂറിലും അഭിനന്ദനെ പാക് സംഘം മർദ്ദിച്ചു .
മുഴക്കമുള്ള ശബ്ദവും,ശക്തമായ വെളിച്ചവുമുള്ള മുറിയിലാണ് പ്രവേശിപ്പിച്ചത്. താൻ കാപ്പി കഴിക്കുന്ന ദൃശ്യങ്ങൾ പാക് മെസില്‍ വച്ച് എടുത്തതാണെന്നും എന്നാൽ രണ്ടാമത്തെ ദൃശ്യം എഡിറ്റ് ചെയ്യപ്പെട്ടതാണെന്നും അഭിനന്ദൻ പറഞ്ഞു.
വീഡിയോയില്‍ താന്‍ അധികം സംസാരിച്ചിരുന്നില്ല, അതിലുള്ള ശബ്ദവും തന്റേതല്ല, അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അഭിനന്ദന് ഡീബ്രീഫിങ്ങില്‍ പറഞ്ഞു.