ബാൾക്: അഫ്ഗാൻ ദേശീയ പ്രതിരോധ സേനയും സുരക്ഷാ സേനകളും സംയുക്തമായി നടത്തിയ ആക്രമണത്തിൽ താലിബാൻ മുഖ്യ സൈന്യാധിപനടക്കം ആറ് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബാൾക്ക് മേഖലയിൽ വെച്ചായിരുന്നു എറ്റുമുട്ടൽ.
ബാൾക്ക് പ്രവിശ്യയിലെ ബാൾക്ക് ജില്ലയിൽ അഫ്ഗാൻ സംയുക്ത സേന ഭീകരവിരുദ്ധ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ സേനക്ക് നേരെ ഭീകരവാദികൾ കനത്ത പ്രത്യാക്രമണം നടത്തി. അഫ്ഗാൻ സേന നടത്തിയ കനത്ത തിരിച്ചടിയിലാണ് ആറ് ഭീകരന്മാർ കൊല്ലപ്പെട്ടത്.
താലിബാന്റെ ആക്രമണ ചുമതലയുള്ള മുഖ്യ സൈന്യാധിപന്മാരിൽ പ്രമുഖനാണ് കൊല്ലപ്പെട്ട മുല്ല ഷെദർ.
താലിബാന്റെ പ്രമുഖ നേതാവായ മുഹമ്മദ് സർവാർ അറസ്റ്റിലാവുകയും ഭീകരവാദികൾക്ക് സ്വാധീനമുണ്ടായിരുന്ന എട്ട് ഗ്രാമങ്ങൾ ഒഴിപ്പിക്കപ്പെടുകയും ചെയ്തു. ഭീകരവാദികളുടെ വാഹനങ്ങളും സുരക്ഷാ സേന ആക്രമണത്തിൽ തകർത്തു.
അഫ്ഗാൻ മേഖലയിൽ ഭീകരവാദികൾക്കെതിരെ സംയുക്ത സേന കനത്ത ആക്രമണമാണ് നടത്തി വരുന്നത്.