മുംബൈ: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയതിന് ഹോമിയോ ഡോക്ടർ അറസ്റ്റിൽ. സാമൂഹ്യ മാദ്ധ്യമത്തിലൂടെ ഹിന്ദുക്കളെയും ബ്രാഹ്മണരെയും അപമാനിക്കുന്ന പരാമർശം നടത്തിയതിനാണ് 38 വയസ്സുകാരനായ സുനിൽ കുമാർ നിഷാദിനെതിരെ മുംബൈ പൊലീസ് നടപടി സ്വീകരിച്ചത്. ഇയാൾ ഭാരതീയ ജനത പാർട്ടിയുടെ ഭോപ്പാൽ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരെയും അപമാനകരമായ പരാമർശം നടത്തിയിരുന്നു.
മനുഷ്യാവകാശ പ്രവർത്തകനായ രവീന്ദ്ര തിവാരിയാണ് സുനിൽ കുമാർ നിഷാദിനെതിരെ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295എ വകുപ്പ് പ്രകാരമാണ് വിഖ്രോളി പൊലീസ് കേസെടുത്തിരിക്കുന്നത്. മതത്തെയോ മതവിശ്വാസത്തെയോ വ്രണപ്പെടുത്തുന്ന തരത്തിൽ ബോധപൂർവ്വം പരാമർശം നടത്തുന്നവർക്കെതിരെയാണ് ഈ വകുപ്പ് പ്രകാരം കേസ് എടുക്കുന്നത്.
ഠാക്കൂർ, ബ്രാഹ്മണ സമുദായങ്ങളെയും ഹിന്ദു സമുദായത്തെ ആകമാനവും അപമാനിച്ചുവെന്ന് കാണിച്ച് ഇയാൾക്കെതിരെ എഫ് ഐ ആർ തയ്യാറാക്കിയതായി പൊലീസ് അറിയിച്ചു.