തൃശ്ശൂർ: തൃശ്ശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദത്തിൽ പ്രിൻസിപ്പൽ ജൂൺ മാസത്തിന് മുൻപായി യുജിസിക്ക് റിപ്പോർട്ട് നൽകുമെന്ന് സൂചന. സംഭവത്തെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് നൽകണമെന്ന് യുജിസി പ്രിൻസിപ്പലിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ദീപ നിശാന്ത് അടക്കം എല്ലാവരുടെയും വിശദീകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചതിന് ശേഷമാകും പ്രിൻസിപ്പൽ റിപ്പോർട്ട് നൽകുകയെന്ന് അറിയിന്നു.
വിഷയത്തിൽ കോളേജ് തലത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടും സമർപ്പിക്കണമെന്ന് യുജിസി നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കവിതാ മോഷണവുമായി ബന്ധപ്പെട്ട് കോളേജിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ അവകാശപ്പെടുന്നു. അത് കൊണ്ടു തന്നെ അത്തരത്തിലൊരു അന്വേഷണം കോളേജിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.
യുവകവി കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയുടെ മാഗസിനിൽ ദീപ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം.