ബസ്തർ: ബസ്തറിലെ കമ്മ്യൂണിസ്റ്റ് ഭീകരവാദി മേഖലയിലെ കൈക്കുഞ്ഞിന് കരുതലുമായി സിആർപിഎഫ്. മലമ്പനി ബാധിച്ച് അവശയായ പെൺകുട്ടിയെ കമ്മ്യൂണിസ്റ്റ് ഭീകരവാദികളുടെ ഭീഷണിയെത്തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോകാൻ ഭയന്നിരിക്കുകയായിരുന്നു മാതാപിതാക്കൾ. അവിടേക്ക് സൈനിക ഡോക്ടറുടെ സേവനം നേരിട്ടെത്തിക്കുകയായിരുന്നു.
‘അവശയായിരുന്ന പെൺകുട്ടിക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കേണ്ടിയിരുന്നു. അതിനാൽ സൈനിക ഡോക്ടർമാരുടെ സേവനം നേരിട്ടെത്തിക്കുകയായിരുന്നു.’ സിആർപിഎഫ് 201 കോബ്ര അസ്സിസ്റ്റന്റ് കമാൻഡന്റ് ബാസ്കർ റാവു പറഞ്ഞു.
‘കമ്മ്യൂണിസ്റ്റ് ഭീകരന്മാരുടെ ഭീഷണിയെ തുടർന്ന് ഭയന്നു വിറയ്ക്കുകയായിരുന്നു കുട്ടിയുടെ അമ്മ. എന്നാൽ മകളെ ഒന്ന് ആലിംഗനം ചെയ്യാൻ കഴിഞ്ഞതിൽ അവർ ഇപ്പോൾ സന്തോഷിക്കുന്നു. ഇപ്പോൾ കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ കഴിയുന്നതായും സന്തോഷം കൊണ്ട് കണ്ണ് നിറയുന്നതായും ആ അമ്മ പറഞ്ഞു.’ റാവു കൂട്ടിച്ചേർത്തു.
ബസ്തർ ജില്ലയിലെ മുക്രാം എന്ന ചെറിയ ഗ്രാമത്തെ ചുറ്റിപ്പറ്റി മാലെ വാഗു എന്നൊരു ജലാശയമുണ്ട്. ഇവിടെ കമ്മ്യൂണിസ്റ്റ് ഭീകരന്മാരുമായി സിആർപിഎഫ് നിരന്തരം ഏറ്റുമുട്ടാറുണ്ട്.
ഇവിടത്തെ ജനങ്ങൾ കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ ഭയന്നാണ് കഴിയുന്നത്.
ഇവിടെ കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ അനുകൂലിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുണ്ട്. എന്നാൽ മേഖലയിൽ ഭൂരിപക്ഷവും നിഷ്കളങ്കരായ സാധാരണക്കാരാണ്.