ബാലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോടുപമിച്ച സമാജ് വാദി പാർട്ടി നേതാവ് റാം ഗോവിന്ദ് ചൗധരിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
രാവണൻ എപ്രകാരമാണോ ദേവീ- ദേവന്മാരെ വലച്ചത് അത് പോലെ പ്രധാനമന്ത്രി കേന്ദ്ര ഏജൻസികളെ വലയ്ക്കുകയാണെന്നായിരുന്നു ചൗധരിയുടെ വിവാദ പരാമർശം.
ചൗധരിയുടെ പ്രസ്താവനക്കെതിരെ ബിജെപി നേതൃത്വം രംഗത്തെത്തി. പ്രധാനമന്ത്രിയെക്കൊണ്ട് എജൻസികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാൽ പ്രധാനമന്ത്രിയുടെയും കേന്ദ്ര ഏജൻസികളുടെയും പ്രവർത്തനങ്ങൾ മൂലം അഴിമതിക്കാരായ പ്രതിപക്ഷമാണ് വലയുന്നതെന്നായിരുന്നു ബിജെപി ഉത്തർപ്രദേശ് ഘടകത്തിന്റെ മറുപടി.
പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന് ഉത്തെർപ്രദേശിലെ പതിമൂന്ന് മണ്ഡലങ്ങൾ അടക്കം 59 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തും. മെയ് 23നാണ് ഫലപ്രഖ്യാപനം.