തിരുവനന്തപുരം: കമല്ഹാസന് ഹൈന്ദവഭീകരത എന്ന് പറഞ്ഞപ്പോള്‍ അതേ നാണയത്തില്‍ ഗോഡ്സെയെക്കാള്‍ തരം താഴ്ന്നവനാണ് കമല്ഹാസന് എന്ന് പ്രതികരിച്ചതിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നയാളാണ് അലി അക്ബര്‍. തനിക്ക് നേരെ വിമര്ശനങ്ങളുന്നയിച്ചവര്ക്കുള്ള മറുപടി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് അദ്ദേഹം.
ധര്‍മ്മത്തിനു വേണ്ടി നിലകൊള്ളുന്നതിനാലാണ് ചിലര്‍ക്ക് തന്നോട് പകയെന്ന് അലി അക്ബര്‍ പറയുന്നു. ഹൈന്ദവ ഏകീകരണത്തിനു വേണ്ടി സംസാരിക്കുന്നതാണ് ഭാരതത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമെന്നും തന്റെ ചോരക്ക് വേണ്ടി ദാഹിക്കുന്നവര്‍ ഗാന്ധി സ്നേഹികളല്ല, മറിച്ച് വിഭജന വാദികളാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ജിഹാദികള്‍ക്ക് ഗാന്ധിജിയോടുള്ള സ്നേഹത്തിലും കൂടുതലുള്ളത് തന്നോടുളള പകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൊയ്തു മൗലവിയും കൗമുദി ടീച്ചറുമടക്കം കേരളത്തില്‍ ഗാന്ധിയെ തൊട്ട മിക്ക മഹാരഥന്മാരുടെയും കാലു തൊടാന്‍ തനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്, എന്നാല്‍ തന്നെ തെറി പറഞ്ഞ കാക്കമാരില്‍ എത്രപേര്‍ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ വായിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു. ഗോഡ്സെ എന്ന് കണ്ടതും ചാടി വീണ് മരിച്ചുപോയ തന്റെ ഉമ്മയെയും ബാപ്പയെയും വിളിച്ചവരോട് ഇതാണോ റസ്സൂലും കര്‍ത്താവും പഠിപ്പിച്ച സംസ്കാരമെന്നും ഇതാണോ കമ്യുണിസമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അലി അക്ബര്‍ ചോദിച്ചു.
ഈ അസഹിഷ്ണുത ഒരു വ്യക്തിയോടല്ല മറിച്ച് അയാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളോടാണ് എന്നതില്‍ സംശയം വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മുസല്മാന് ഹൈന്ദവ ആദര്‍ശങ്ങള്‍ സംസാരിക്കരുതെന്നും ഇസ്ലാമിക ഭീകരതയെ കുറിച്ച് മിണ്ടിയാല്‍ നാവരിയുമെന്നും പറഞ്ഞ അദ്ദേഹം തന്റെ മകള്‍ ഒരു ഹൈന്ദവനേ വിവാഹം കഴിച്ചതും ഹൈന്ദവ രീതിയില്‍ വിവാഹം നടത്തിയതും ചെറുതായിട്ടല്ല ഒരു സമൂഹത്തെ ചൊടിപ്പിച്ചതെന്നും പറയുന്നു.
അലി അക്ബര്‍ ഇല്ലാതായിക്കാണാന് ഒരുപാട് ആളുകള്‍ കൊതിക്കുന്നുണ്ടെന്നും ചിലരൊക്കെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍
നല്ലത് ഇല്ലാതാവും വരെ താന്‍ ഇതേ പേരിലും ഇതേ വിശ്വാസത്തിലും ഇവിടെയുണ്ടാവുമെന്നും എന്ത് സത്യമായതുണ്ടോ അതിനെ വിളിച്ചു പറയുക തന്നെ ചെയ്യുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അലി അക്ബര്‍ തന്റെ നിലപാട് വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
https://www.facebook.com/aliakbarfilmdirector/posts/10219977020162231