സന്നിധാനം: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. പതിവ് പൂജകൾക്ക് ശേഷം രാത്രി 10 ന് ഹരിവരാസനം പാടിയാണ് നടയടച്ചത്. വൻ ഭക്തജനത്തിരക്കായിരുന്നു ഇക്കുറി അനുഭവപ്പെട്ടത്.
അതിനിടെ വൈകിട്ടോടെ ശബരിമലയിൽ ആചാരലംഘനത്തിനുള്ള നീക്കം വീണ്ടുമുണ്ടായത് ഭക്തരെ ആശങ്കയിലാക്കി. ഭാര്യയ്ക്കും മകൾക്കും ഒപ്പം ശബരിമലയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി ശ്രീനിവാസൻ പോലീസിനെ സമീപിക്കുകയായിരുന്നു. ഭക്തരുടെ പ്രതിഷേധമുണ്ടാകുമെന്ന് വ്യക്തമായതോടെ ശ്രീനിവാസന് മാത്രം പോലീസ് ദർശനത്തിന് അനുമതി നൽകുകയായിരുന്നു.
പിന്നീട് ശ്രീനിവാസന്റെ ഭാര്യയെയും മകളെയും പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി.