ന്യൂഡൽഹി: പതിനേഴാം ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചു. ഏഴാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയും 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. അവസാനഘട്ടത്തിൽ രേഖപ്പെടുത്തിയത് 62.87 ശതമാനം പോളിംഗ്.
542 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇതോടെ പൂർത്തിയായി. തമിഴ്നാട്ടിലെ വെല്ലൂരിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. ഏപ്രിൽ 11 നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവരിക വ്യാഴാഴ്ചയാണ്.
എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. വ്യക്തമായ ഭൂരിപക്ഷത്തോടെ മോദി സർക്കാർ അധികാരം നിലനിർത്തുമെന്ന് സർവ്വേകൾ പറയുന്നു.