ഇസ്ലാമാബാദ് : പുൽവാമ സ്ഫോടനത്തിനു ഇന്ത്യ നൽകിയ തിരിച്ചടി മറക്കാൻ സമയമായിട്ടില്ല പാക് സൈന്യത്തിന് . ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് , പോർ വിമാനം വെടിവച്ചിട്ട ഇന്ത്യയുടെ പ്രതികാരത്തെ ഭയത്തോടെയല്ലാതെ ഓർക്കാനും പാകിസ്ഥാന് കഴിയില്ല . അതുകൊണ്ട് തന്നെയാണ് ബാലാക്കോട്ട് വ്യോമാക്രമണം പിന്നിട്ട് 75 ദിവസങ്ങൾ പിന്നിടുമ്പോഴും വ്യോമപാതകൾ പൂർണ്ണമായും തുറക്കാൻ പോലും പാകിസ്ഥാൻ തയ്യാറാകാത്തത് .
എന്നാൽ ഇന്ത്യ അക്രമിക്കുന്ന ഭയത്താൽ ഇപ്പോൾ പഞ്ചാബിലെ സർഗോദ വ്യോമത്താവളത്തിൽ നിന്നും പാക് സൈന്യത്തിന്റെ എഫ് 16 വിമാനങ്ങൾ പൂർണ്ണമായും മാറ്റിയിരിക്കുകയാണ് സിന്ധിലേയ്ക്ക് . മാത്രമല്ല സിന്ധിലെ വ്യോമത്താവളത്തിനു ചുറ്റും റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഒരിക്കൽ കൂടി ഇന്ത്യ വ്യോമാക്രമണം നടത്തിയാൽ തങ്ങൾക്ക് ഭീകര നഷ്ടം നേരിടേണ്ടി വരുമെന്ന് പാക് സൈന്യം മനസ്സിലാക്കി കഴിഞ്ഞു . ഇനിയും ഇന്ത്യ എഫ് 16 വിമാനങ്ങൾ വെടിവച്ച് വീഴ്ത്തിയാൽ അത് പാക് വ്യോമസേനയുടെ നിലനിൽപ്പിനെ പോലും ബാധിക്കുമെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
ബാലാക്കോട്ട് ആക്രമണത്തിനു ശേഷം പാകിസ്ഥാൻ നിരവധി ടാങ്കുകളും,പോർവിമാനങ്ങളും അതിർത്തിയിൽ വിന്യസിച്ചിരുന്നു . കശ്മീരിനു സമീപമുള്ള സിയാൽക്കോട്ടിലേയ്ക്ക് പാകിസ്ഥാൻ ടാങ്കുകളും മറ്റും മാറ്റിയത് ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നാണ് സൂചന .