ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തനിക്ക് ആത്മീയയാത്രയ്ക്ക് തുല്യമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . എക്സിറ്റ് പോളുകൾ വന്നതിനു പിന്നാലെ ഡൽഹിയിൽ ചേർന്ന എൻ ഡി എ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജനം വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചത് . ആരെയെങ്കിലും പരാജയപ്പെടുത്താനായിരുന്നില്ല ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു . ലോക്സഭാ തെരഞ്ഞെടുപ്പ് റിസൽട്ട് ഫലം വന്ന് കഴിഞ്ഞ് 24,25 തീയതികളിൽ മന്ത്രിമാർ തലസ്ഥാനത്തെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങൾ ചർച്ചചെയ്യുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നത് . നേതാക്കൾക്ക് അമിത് ഷായുടെ അത്താഴവിരുന്നുമുണ്ട്. ശരദ് പവാർ,ഉദ്ദവ് താക്കറെ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട് .
എക്സിറ്റ് പോൾ ഫലം, വോട്ടണ്ണലിനുള്ള തയ്യാറെടുപ്പുകൾ, സഖ്യവിപുലീകരണം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും . എൻ.ഡി.എ.യിൽ നിലവിലുള്ള കക്ഷികളായിരിക്കും സർക്കാർ രൂപവത്കരണത്തിൽ പങ്കാളികളാവുക. ബി.ജെ.പി.യുടെ അജൻഡയോട് യോജിപ്പുള്ള ആർക്കും എൻ.ഡി.എ.യിലേക്കു വരാമെന്നു അമിത് ഷാ ദിവസങ്ങൾക്ക് മുൻപ് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു