ന്യൂഡൽഹി: സോണിയ ഗാന്ധിയെ കോൺഗ്രസിന്റെ സംയുക്ത പാർലമെന്റെറി പാർട്ടി അദ്ധ്യക്ഷയായി തെരഞ്ഞെടുത്തു. ഡൽഹിയിൽ ചേർന്ന കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗാണ് സോണിയയുടെ പേര് നിർദേശിച്ചത്.
കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ കൊടിക്കുന്നിൽ സുരേഷാണ് യോഗം വിളിച്ചു ചേർത്തത്. തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ ചേർന്ന പ്രവർത്തക സമിതിയിൽ നിന്നും ഇറങ്ങിപ്പോയതിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ പാർട്ടി നേതാക്കളെ ഒരുമിച്ച് കണ്ടത്.
രാഹുൽ തയ്യാറാണെങ്കിൽ അദ്ദേഹം പാർട്ടി നേതാവാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. മനീഷ് തീവാരി, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന് തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ രാഹുൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.