ശ്രീനഗർ ; ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് ഭീകരനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു .
ദർഗനിഗുണ്ട് ത്രാൽ സ്വദേശിയായ യാവർ അഹമ്മദ് നജാർ എന്ന ഭീകരനേയും ഉമർ എന്ന പാക് സ്വദേശിയേയും വധിച്ചത് പുൽവാമയിലെ അവന്തിപ്പോറയിലെ മിദൂറയിലാണ്. സോഫിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരരും സഹായിയുമാണ് കൊല്ലപ്പെട്ടത്.
ത്രാൽ, അവന്തിപ്പോറ എന്നിവിടങ്ങളിൽ നടന്ന ഒട്ടേറെ ആക്രമണങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചു . സംഭവസ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെടുത്തു .