ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രസിഡന്റ് ആസിഫ് അലി സർദാരി അറസ്റ്റിൽ. വാജ്യ അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. പത്തുമാസത്തിനിടെ 29 വ്യാജ അക്കൗണ്ടുകളിലൂടെ 450 കോടി രൂപയുടെ ഇടപാടാണ് ആസിഫ് സർദാരി നടത്തിയത്.
കള്ളപ്പണ ഇടപാടിലൂടെ കോടിക്കണക്കിന് രൂപ സ്വന്തം കമ്പനിയിലേക്ക് നിക്ഷേപം നടത്തിയതിനും ആസിഫിനെതിരെ കേസുണ്ട്. കേസിൽ സർദാരിയുടെ അടുപ്പക്കാരനും സമ്മിറ്റ് ബാങ്ക് വൈസ് ചെയർമാനുമായ ഹുസൈന് ലവായിയെ നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു.
കേസിൽ ആസിഫ് അടക്കം 20 പേർക്കെതിരെയാണ് കുറ്റം ചുമത്തിയത്.