പത്തനംതിട്ട : ശബരിമല വിമാനത്താവള നിർമ്മാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടു നൽകുന്നതിൽ നിന്നും പിന്മാറുന്നതായി ബിലിവേഴ്സ് ചർച്ച് . ശബരിമലയിലെ യുവതീ പ്രവേശന വിധിയ്ക്ക് ശേഷം ക്ഷേത്രം എല്ലാ ദിവസവും തുറക്കുന്നതിനായാണ് വിമാനത്താവളം നിർമ്മിക്കുന്നതെന്ന വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ പിന്മാറുന്നതെന്ന് ബിലിവേഴ്സ് ചർച്ച് അധികൃതർ അറിയിച്ചു .
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സഭയ്ക്കെതിരെ യും,മെത്രാപ്പോലീത്താമാർക്കെതിരെയും ഉയരുന്ന കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ല . ഇപ്പോൾ ഉയരുന്ന ആക്ഷേപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സഭ .സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം ശബരിമലയായിരിക്കുമെന്ന് സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു .
എന്നാൽ ഇതിനു പിന്നാലെയാണ് സഭ സ്ഥലം വിട്ടു നൽകില്ലെന്ന് അറിയിച്ചിരിക്കുന്നത് . 2260 ഏക്കർ സ്ഥലമാണ് ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി ബിലിവേഴ്സ് ചർച്ച് വിട്ടു നൽകാമെന്ന് വ്യക്തമാക്കിയിരുന്നത് .