കൊച്ചി : ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ ശാന്തി നിയമനം മലയാള ബ്രാഹ്മണർക്ക് മാത്രമാക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി .
ശാന്തി തെരഞ്ഞെടുപ്പിൽ ജാതി വിഷയമാക്കരുതെന്ന് 2002-ലെ രാകേഷ് തന്ത്രി കേസിൽ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ബോർഡിന്റെ നീക്കം കാപട്യമാണ് കാണിക്കുന്നത് . അർഹരായ ആർക്കും ക്ഷേത്ര പൂജാരിമാരാകാം.ആചാര വിരുദ്ധമായ യുവതീ പ്രവേശനത്തിലൂടെ നവോത്ഥാനം നടപ്പിലാക്കിയെന്നവകാശപ്പെടുന്ന സർക്കാർ പൂജാരിമാരെ നിയമിക്കുന്നതിൽ ജാതി മാനദണ്ഡമാക്കുന്നത് യുക്തിരഹിതമാണ്.
ഇക്കാര്യത്തിൽ സർക്കാർ രൂപവത്കരിച്ച നവോത്ഥാന സംരക്ഷണ സമിതി നിലപാട് വ്യക്തമാക്കണം.അർഹരായ എല്ലാവർക്കും അപേക്ഷിക്കാൻ തക്ക വിധത്തിൽ ദേവസ്വം ബോർഡ് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .