ലക്നൗ : മുന്‍കൂര്‍ ജാമ്യം നിലവില്‍ വരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ . കഴിഞ്ഞ കൊല്ലം ഓഗസ്റ്റില്‍ നിയമസഭയുടെ ഇരുസഭകളും ഭേദഗതി ബില്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ നിയമത്തിലെ 438-ാം വകുപ്പില്‍ രാഷ്ട്രപതി ഭേദഗതി അനുവദിച്ചിരുന്നു.
ജൂണ്‍ ഒന്നിന് രാഷ്ട്രപതിയുടെ ഉത്തരവ് ലഭിച്ചുവെന്നും ജൂണ്‍ ആറിന് ഭേദഗതി നിലവില്‍ വന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു .
1976 ലെ അടിയന്തരാവസ്ഥക്കാലത്ത് വരുത്തിയ ഭേദഗതിക്ക് ഭേദഗതിക്ക് ശേഷം സംസ്ഥാനത്ത് മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത നിലവിലുണ്ടായിരുന്നില്ല . മുന്‍കൂര്‍ ജാമ്യവ്യവസ്ഥ തിരികെ കൊണ്ടുവരണമെന്ന അലഹബാദ് ഹൈക്കോടതിയുടെയും , സുപ്രീം കോടതിയുടെയും , സംസ്ഥാന നിയമ കമ്മീഷന്റെയും ശുപാർശയെ തുടര്‍ന്ന് 2010 ല്‍ മായാവതി സര്‍ക്കാര്‍ ബില്‍ പാസാക്കി രാഷ്ട്രപതിക്ക് അയച്ചിരുന്നുവെങ്കിലും ചില നിര്‍ദേശങ്ങളോടെ രാഷ്ട്രപതി ഇത് മടക്കി അയക്കുകയായിരുന്നു.