തിരുവനന്തപുരം : ഡൽഹിയിലെ ട്രാവൻകൂർ ഹൗസിലും , കപൂർത്തല പ്ലോട്ടിലും തിരുവിതാംകൂർ രാജകുടുംബത്തിനു അവകാശമില്ലെന്ന് പിണറായി സർക്കാർ . ഉടമസ്ഥാവകാശം സംബന്ധിച്ച് രാജകുടുംബം ഉന്നയിച്ച എല്ലാ വാദങ്ങളും സർക്കാർ തള്ളി .
കസ്തൂർബാ ഗാന്ധി മാർഗിലുള്ള ട്രാവന്‍കൂര്‍ഹൗസ് 8.195 ഏക്കറും കോപര്‍ നിക്കസ് മാര്‍ഗിലുള്ള കപൂര്‍ത്തല പ്ലോട്ട് 6.104 ഏക്കറുമാണ്. 1973 ലാണ് ഈ ഭൂമി രണ്ടായി വിഭജിക്കുന്നത് .തിരുവിതാംകൂർ രാജാവിന്റെ വസതിയായിരുന്നു ട്രാവൻകൂർ ഹൗസ് . കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നുള്ള ഭൂമിയുടെ അവകാശം രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാന സർക്കാരിനു കൈമാറിയത് .ഭൂമിയുടെയും കെട്ടിടങ്ങളുടേയും ഉടമസ്ഥാവകാശം തിരികെ ലഭിക്കുന്നതിന് രാജകുടുംബം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു .
കൊട്ടാരം പ്രതിനിധി ആദിത്യ വർമ്മയാണ് ദേശീയ ലാന്റ് ഡവലപ്പ്മെന്റ് ഓഫീസറെ സമീപിച്ചത് . ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു .
എന്നാൽ രാജകുടുംബത്തിന്റെ വാദങ്ങൾ മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറി യോഗത്തിന്റെ തീരുമാനം . ഉടമസ്ഥാവകാശത്തിൽ മുഴുവൻ രേഖകളും ഹാജരാക്കാൻ റസിഡന്റ് കമ്മീഷണർക്ക് ചീഫ് സെക്രട്ടറിതല യോഗം നിർദേശം നൽകി .
ഇതനുസരിച്ച് ട്രാവന്‍കൂര്‍ ഹൗസിന്റേയും കപൂര്‍ത്തല പ്ലോട്ടിന്റേയും ഉടമസ്ഥാവകാശം സംബന്ധിക്കുന്ന മുഴുവൻ രേഖകളും നൽകണമെന്ന് ഡൽഹി റസിഡന്റ് കമ്മീഷണർ പുനീത് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .