ന്യൂഡൽഹി : ഇന്ത്യയെ നിരീക്ഷിക്കാൻ മാലിദ്വീപിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിനു തിരിച്ചടി . ഇതിനായി ചൈനയുമായി ഒപ്പ് വച്ച കരാറിൽ നിന്ന് മാലിദ്വീപ് പിന്മാറാൻ സാദ്ധ്യത .
ഈ മാസം മാലിദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിരീക്ഷണ കേന്ദ്രവുമായി ബന്ധപെട്ട് ഇന്ത്യയ്ക്കുള്ള ആശങ്കയെ കുറിച്ച് അറിയിച്ചിരുന്നു .ഇതാണ് കരാറുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന അവര്‍ തീരുമാനിക്കാന്‍ കാരണം.
ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യയുടെ അധീനതയിലുള്ള സമുദ്രമേഖലയിലുമുള്ള കപ്പലുകളുടെ സഞ്ചാരം കൃത്യമായി നിരീക്ഷിക്കാന്‍ ചൈനയ്ക്ക് അവസമൊരുക്കുന്ന കരാറായിരുന്നു ഇത് .
2017ല്‍ അബ്ദുള്ള യമിന് പ്രസിഡന്റായിരിക്കെയാണ് ചൈനയും മാലദ്വീപും നിരീക്ഷണ കേന്ദ്രത്തിനുള്ള കരാര്‍ ഒപ്പുവെച്ചിരുന്നത്. ഇന്ത്യ സുരക്ഷാ പ്രശ്നം ഉയര്‍ത്തി മാലദ്വീപിനെ മുൻപും ആശങ്ക അറിയിച്ചിരുന്നു . കാലാവസ്ഥ നിരീക്ഷണത്തിനു എന്നാണ് പറഞ്ഞിരുന്നതെങ്കിലും ,ഇന്ത്യയുടെ സൈനിക വിന്യാസത്തെ കുറിച്ചറിയാൻ ചൈന നടത്തിയ നീക്കമായിരുന്നു മാലിദ്വീപിലെ നിരീക്ഷണ കേന്ദ്രം .
ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക സേനയുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു . തന്ത്രപ്രധാന ഭാഗങ്ങളിൽ ഇന്ത്യൻ നേവിയുടെ ഒരു ഡസനില്‍ കുറയാത്ത കപ്പലുകള്‍ സ്ഥിരമായി നിലയുറപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം .
ഇത് മുൻ നിർത്തിയാണ് മാലിദ്വീപിൽ ഇത്തരത്തിലൊരു നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ചൈന നീക്കം നടത്തിയത് .