തിരുവനന്തപുരം : ബിനോയ് കോടിയേരിയ്ക്കെതിരെ രണ്ട് മാസം മുൻപ് തന്നെ ബീഹാർ സ്വദേശിനി സിപിഎമ്മിനു പരാതി നൽകിയിരുന്നതായി റിപ്പോർട്ട് . വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് യുവതി നൽകിയ പരാതി .
ജൂൺ 13 നാണ് യുവതി നൽകിയ പരാതിയിൽ മുംബൈ പൊലീസ് ബിനോയിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് . അതിനും വളരെ മുൻപേയാണ് യുവതി സിപിഎം നേതൃത്വത്തിനു പരാതി നൽകിയത് . ഈ പരാതിയിൽ സിപിഎം ചർച്ചയും നടത്തി . എന്നാൽ കേരളത്തിലെ പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഉയർന്ന പീഡന പരാതി നവോത്ഥാന പാർട്ടി പൂഴ്ത്തി വയ്ക്കുകയായിരുന്നു .
നേതൃയോഗങ്ങൾക്കായി ഡൽഹിയിലെത്തിയ സംസ്ഥാന നേതാക്കളും വിവരം അറിഞ്ഞിരുന്നെങ്കിലും , വ്യക്തിപരമാണെന്ന് കാട്ടി തീരുമാനമെടുത്തില്ലെന്നാണ് സൂചന . വ്യക്തിപരം എന്നതിലുപരി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന സമയമായിരുന്നതിനാലാണ് പരാതിയിൽ തീരുമാനമെടുക്കാതിരുന്നതെന്നതും വ്യക്തം . മാത്രമല്ല പാർട്ടി നേതാക്കളാരും പരാതിയിൽ ഇടപെടരുതെന്ന നിർദേശവും കേന്ദ്ര നേതൃത്വം നൽകിയിരുന്നു .
എന്നാൽ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് ഊറ്റം കൊള്ളുന്ന പാർട്ടി പീഡന പരാതി പൊലീസിനു കൈമാറാൻ പോലും തയ്യാറാകാതെ മറച്ച് വയ്ക്കുകയും ,പ്രതിസ്ഥാനത്തുള്ള ബിനോയിയെ സംരക്ഷിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാണ് .