തിരുവനന്തപുരം : ഇതരമതസ്ഥരെ കബളിപ്പിച്ച് മതം മാറ്റാൻ ക്രിസ്ത്യൻ മിഷനറിമാർ . ഹിന്ദു ക്ഷേത്രങ്ങളുടെയും , ദൈവങ്ങളുടെയും മാതൃകയിൽ യേശുവിനെ അവതരിപ്പിച്ചാണ് മതപരിവർത്തനം .
യേശു നമസ്ക്കാരത്തിനും ,മിശിഹാ രാത്രിയ്ക്കും പിന്നാലെ മതം മാറ്റ ലോബിയുടെ പുതിയ തന്ത്രങ്ങളാണ് ഇത് . ആന്ധ്രാപ്രദേശ്,തമിഴ് നാട് ,കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഹിന്ദു ക്ഷേത്രങ്ങളുടെ മാതൃകയിൽ പണി കഴിപ്പിച്ച ക്രിസ്ത്യൻ പള്ളികൾ ഉള്ളത് .
ഒറ്റ നോട്ടത്തിൽ കണ്ടാൽ പുരാതനമായ ക്ഷേത്രങ്ങളാണെന്ന് തോന്നുമെങ്കിലും ,സൂക്ഷിച്ചു നോക്കിയാൽ ക്രിസ്ത്യൻ പള്ളികളാണെന്ന് വ്യക്തമാകും . കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലും ,തീര പ്രദേശങ്ങളിലും ഇത്തരത്തിൽ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള പള്ളികൾ ഉയരുന്നുണ്ട് . മാത്രമല്ല ക്ഷേത്രത്തിനു മുന്നിലെ കെടാവിളക്കുകൾ പോലെ പള്ളികൾക്ക് മുന്നിൽ എണ്ണ പകരാനായി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട് . ഒപ്പം കൊത്തു പണികളോട് കൂടിയ കൊടിമരങ്ങളും .
എന്നാൽ ഭാരതത്തിന്റെ പൈതൃകത്തിൽ ആകർഷണീയരായാണ് ഇത്തരത്തിൽ ക്ഷേത്രത്തിന്റെ മാതൃകയിൽ പള്ളികൾ നിർമ്മിക്കുന്നതെന്ന് കരുതരുത് . കാരണം അമ്പലത്തിന്റെ മുഖച്ഛായ ഉള്ള ഈ പള്ളികളിൽ നടക്കുന്നത് പച്ചയായ മതം മാറ്റമാണ് .
ഹിന്ദു മത ചിഹ്നങ്ങൾ നവീകരിച്ച് നടത്തുന്ന ഈ പൂജകളും,പ്രാർത്ഥനകളും നടത്തുന്നതും ഫ്ഈ മതം മാറ്റത്തിന്റെ ഭാഗമായാണ് .സരസ്വതീ പൂജയുടെ ഭാഗമായ എഴുത്തിനിരുത്തും ,തുലാഭാരവും എല്ലാം ഈ പള്ളികളിൽ നടക്കുന്നുണ്ട് . ഇതിന്റെയൊക്കെ ലക്ഷ്യവും മതം മാറ്റം തന്നെയെന്ന് വ്യക്തമാണ് .